കേരളത്തിൻറെ ആദ്യ നിയമമന്ത്രിയും സുപ്രീംകോടതി മുൻ ചീഫ് ജുസ്റ്റീസുമായ ശ്രീ: കൃഷ്ണയ്യർക്കു എന്തു പറ്റി . നിരപരാധികളെ കൂട്ടക്കൊല ചെയ്യാൻ സഹായം ചെയ്തുകൊടുക്കുകയും അതിൽ തരിമ്പും കുറ്റബോധം തോന്നുകയോ പ്രകടിപ്പിക്കുകയോ ചെയ്യാത്ത ഗുജറാത്ത് മുഖ്യമന്ത്രി മോഡി യെ പിന്തുണച്ചു ഇറക്കിയ പ്രസ്താവന കണ്ടു .
സോഷ്യലിസ്റ്റും മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും സാഹോദര്യത്തിനും ഗാന്ധിയൻ സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്ന ആളാണ് മോഡി എന്നാണു കൃഷ്ണയ്യരുടെ കണ്ടുപിടുത്തം .
അതേസമയം ജ്ഞാനപീഠജേതാവും എം . ജി . യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ . യു . ആർ . അനന്തമൂർത്തിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. ... "
"നരേന്ദ്രമോഡി പ്രധാനമന്ത്രിയായാൽ ജനങ്ങളിൽ ഭീതിയുണ്ടാക്കും. ഭീതിയോടെ ജനങ്ങൾക്ക് വണങ്ങേണ്ടി വരും . മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ സ്വന്തം ശക്തി ഉപയോഗിക്കുന്നവർ അങ്ങനെയാണ് ചെയ്യുക .രാജ്യത്തിന് ഭീതിയുള്ള പൗരന്മാരെയല്ല ആവശ്യം . ഭീതി വിട്ടൊഴിഞ്ഞ പൗരാവലിയെ വളർത്തിയെടുക്കുകയാണ് ആവശ്യം .അടിമത്വത്തോടെ നേതാവിനെ പിന്തുടരുന്ന ഭരണമല്ല രാജ്യത്തിന് ആവശ്യം. "
നരേന്ദ്രമോഡി പ്രധാനമന്ത്രി ആകുന്ന രാജ്യത്ത് തനിക്കു ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .
16 വർഷമായി ജയിലിൽ കിടക്കുന്ന മെൽവിൻ പാദുവ ക്കു വേണ്ടി ശബ്ദിക്കുകയും രാജ്യത്തെ മനുഷ്യാവകാശപോരാട്ടങ്ങൾക്ക് എന്നും പിന്തുണ നൽകുകയും ചെയ്ത മനുഷ്യസ്നേഹിയായ കൃഷ്ണയ്യരിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല .